കോവിഡ് രോഗിയുടെ തലയിൽ പുഴുവരിച്ച സംഭവം: അച്ചടക്ക നടപടി ഉടൻ പൂർത്തിയാക്കാൻ നിർദേശം |
തിരുവനന്തപുരം: കോവിഡ് നെഗറ്റിവായശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വിട്ടയച്ച രോഗിയുടെ തലയിൽ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരായ നടപടി ഉടൻ പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശിച്ചു.
തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശി ആർ. അനിൽകുമാറിെൻറ തലയുടെ പിറകിൽ മുറിവ് പഴുത്ത് പുഴുവരിച്ച നിലയിൽ കെണ്ടത്തിയ സംഭവത്തിലാണ് ഡോക്ടർ, നഴ്സുമാർ ഉൾപ്പെടെ ജീവനക്കാരുടെ പേരിലുള്ള അച്ചടക്ക നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്. രോഗിയുടെ ഭാര്യ മണികണ്ഠേശ്വരം സ്വദേശിനി എസ്. അനിതകുമാരി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.